Grab your copies!Bundle discounts available!Contact us for Book shops  discounts !

കഥ ‘ഹിരണ്യം’ – 4

‘സത്യം വിധാതും നിജഭൃത്യഭാഷിതം വ്യാപ്തിം ച ഭൂതേഷ്വഖിലേഷു ചാത്മനഃ അദൃശ്യതാത്യദ്ഭുതരൂപമുദ്വഹൻ സ്തംഭേ സഭായാം ന മൃഗം ന മാനുഷം.’ തൂണിലും മഹാവിഷ്ണുവുണ്ടെന്ന് പ്രഹ്ലാദൻ്റെ നാവിൽ നിന്നറിഞ്ഞ് അതിനെ മുഷ്ടികൊണ്ട് പ്രഹരിച്ച ഹിരണ്യകശിപുവിൻ്റെ മുന്നിൽ, അവൻ്റെ വാക്കുകൾ സത്യമായി മാറാൻ തൂണു പിളർന്ന് മഹാവിഷ്ണു നരസിംഹരൂപത്തിൽ (മൃഗവും മനുഷ്യനും അല്ലാത്ത രൂപത്തിൽ) വന്നതാണ് മുകളിലെ വർണ്ണന. പൊതുവെ എഴുത്തച്ഛൻ്റെ ഭാഗവതം കിളിപ്പാട്ടിലെ വരികളാണ് ഞാൻ എഴുതാറുള്ളത്. ഇത്തവണ മൂലഭാഗവതത്തിലെ (സംസ്കൃതം) വർണ്ണന എഴുതിയെന്നേയുള്ളൂ. അതുവരെ ആരും കണ്ടിട്ടില്ലാത്ത അതിഭീകരമായ … Read more

കഥ ‘ഹിരണ്യം’ – 3

പുരാണങ്ങളെ നമുക്ക് പല രീതിയിൽ കാണാം. ചിലർക്ക് അത് ഭക്തിയിലേക്കുള്ള വഴിയാണ്. മറ്റുചിലർ അതിലെ ഫിലോസഫി കണ്ടെത്താനാണ് ശ്രമിക്കുന്നത്. പിന്നെയൊരു കൂട്ടർ അതിലേക്കെത്തുന്നത് കഥകൾ വായിക്കാനാണ്. ഇതിൽ ഏതു വഴി തിരഞ്ഞെടുത്താലും പുരാണവായന അതിമനോഹരമായ അനുഭവമായിരിക്കും. കഥയിലേക്ക് കടക്കുന്നതിനു മുമ്പ് ഒരല്പം ഫിലോസഫിയിലേക്ക് പോയിവരാം. പ്രഹ്ലാദൻ്റെ കഥയാണല്ലോ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ‘എന്നിലും കൊല്ലാൻ വരുന്ന അസുരന്മാരിലും അവരുടെ വാളുകളിലും ജഗത്തിലും ആദിനാരായണനാണുള്ളത്’ – എന്നാണ് അസുരന്മാർ തന്നെ വധിക്കാനെത്തിയപ്പോൾ പ്രഹ്ലാദൻ ചിന്തിച്ചത്. എന്നുവെച്ചാൽ എല്ലാ ജീവജാലങ്ങളിലും, നന്മയിലും … Read more

കഥ ‘ഹിരണ്യം’ – 2

ഹിരണ്യകശിപുവിൻ്റെയും പ്രഹ്ലാദൻ്റെയും കഥയുടെ തുടർച്ചയാണിത്. കഥയിലേക്ക് കടക്കുന്നതിനു മുമ്പ് ഒരു ചോദ്യം – ഹിരണ്യകശിപു വധിക്കാൻ ശ്രമിച്ചപ്പോൾ പുത്രനായ പ്രഹ്ലാദനെ രക്ഷിക്കാൻ ആദ്യം എത്തിച്ചേർന്ന ദൈവം ആരാണ്? മഹാവിഷ്ണു എന്നാവും പലരുടെയും ഉത്തരം. അതിലേക്ക് വഴിയേ വരാം. നമ്മുടെ പുരാണങ്ങളിൽ ധാരാളം പേർ തപസ്സുചെയ്ത് വരങ്ങൾ നേടിയിട്ടുള്ള കാര്യം നമുക്കറിയാം. അതികഠിനമായ തപസ്സൊക്കെ ചെയ്ത് ഈശ്വരൻ പ്രത്യക്ഷപ്പെടുമ്പോൾ അവരിൽ പലരും ആദ്യം ചോദിക്കുന്ന വരം ‘തങ്ങൾക്കൊരിക്കലും മരണമുണ്ടാവരുത്’ എന്നാണ്. പക്ഷേ അങ്ങനെ ചോദിച്ചവർക്കൊന്നും ആ വരം കിട്ടിയിട്ടില്ല … Read more

കഥ ‘ഹിരണ്യം’ – 1

‘കാലേ വരികരികത്തിനിയും ശുക- ബാലേ! തെളിഞ്ഞു പറകെടോ! ശേഷവും മാലോകർ കേട്ടാൽ പരിഹസിച്ചീടുമെ- ന്നാലുമെനിക്കായതൊട്ടൊട്ടു ചൊല്ലുവൻ.’ നമ്മളിൽ പലർക്കും ഈ പറഞ്ഞതിനു പിന്നിലെ വികാരം വളരെയെളുപ്പം മനസ്സിലാവും. ‘മാലോകർ കേട്ടാൽ എന്തു വിചാരിക്കും’ എന്നു ചിന്തിച്ച് നമ്മളും എത്രയോ കാര്യങ്ങൾ പൊതുജനമധ്യത്തിൽ ചോദിക്കാനും പറയാനും കഴിയാതെ അമർത്തിവെയ്ക്കുന്നു! അങ്ങനെ നാട്ടുകാർ കേട്ടാലും പരിഹസിച്ചാലും സാരമില്ല, തല്ക്കാലം പറഞ്ഞോളൂ എന്നാണ് എഴുത്തച്ഛൻ കിളിമകളോട് ഇവിടെ ആവശ്യപ്പെടുന്നത്. അങ്ങനെ പറയുന്നതിലൂടെ ആവശ്യമില്ലാത്ത ഒരു ദുരഭിമാനം നമുക്ക് വേണ്ടെന്നുകൂടിയാണ് അദ്ദേഹം നമ്മളെ … Read more

നന്മയും തിന്മയും – ബൈബിളിലും ഭാഗവതത്തിലും…

നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും വായിക്കുമ്പോൾ ശാന്തതയോടെ, തെളിഞ്ഞ മനസ്സുമായി വേണം ഇരിക്കാൻ. കാരണം, അതിലുള്ള എല്ലാം കഥകളായി നമുക്ക് പറഞ്ഞുതരില്ല. ചിലതൊക്കെ സൂചനകളായി മാത്രം അവശേഷിക്കും. അവയും വായിച്ചെടുക്കാൻ ശ്രമിക്കണം. അതുകൊണ്ട് ധൃതിയിൽ വായിക്കുന്നതിനേക്കാൾ നല്ലത് വിശ്രമവേളകളിൽ സമയമുള്ളപ്പോൾ വായിക്കുന്നതാണ്. ഉദാഹരണത്തിന്, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഹിരണ്യാക്ഷൻ്റെയും ഹിരണ്യകശിപുവിൻ്റെയും കഥയിലും പറയാതെ പറയുന്ന മറ്റൊരു കഥയുണ്ട്. വിഷ്ണുഭഗവാൻ്റെ ദ്വാരപാലകന്മാരായ ജയവിജയന്മാരാണല്ലോ ഹിരണ്യാക്ഷനും ഹിരണ്യകശിപുവുമായി ജനിച്ചിരിക്കുന്നത്. ഇവർ രണ്ടുപേരും ഒരുമിച്ചല്ല പലപ്പോഴും യുദ്ധം ചെയ്തിട്ടുള്ളത്. ആദ്യം ലോകങ്ങൾ കീഴടക്കിയതൊഴിച്ചാൽ തനിച്ചാണ് … Read more

വെറുപ്പും സ്നേഹവും, പിന്നെ നമ്മൾ വന്ന ചില വഴികളും

മിക്കവാറും എല്ലാ മതങ്ങളിലും സന്ധ്യാസമയം പ്രാർത്ഥനയ്ക്ക് വേണ്ടിയുള്ളതാണ്. എന്തായിരിക്കും അതിനു കാരണം? പകലിൻ്റെയും രാവിൻ്റെയും ഇടയിലുള്ള ഒരു ചെറിയ സമയമാണ് സന്ധ്യ. അത് പകലും അല്ല, രാത്രിയും അല്ല. പകൽസമയം ഉണർന്നിരിക്കുന്ന ജീവികൾ കൂടണയാനും, രാത്രി ഇരപിടിക്കുന്ന ജന്തുക്കൾ മാളത്തിൽ നിന്ന് പുറത്തിറങ്ങി ഇരതേടാനും തുടങ്ങുന്നത് സായംസന്ധ്യയിലാണ്. എന്നുവെച്ചാൽ പകൽജീവികൾക്ക് ക്ഷീണവും രാത്രിസഞ്ചാരികൾക്ക് ശക്തിയും ഉണ്ടാവുന്ന സമയം. * ലക്ഷക്കണക്കിന് വർഷങ്ങളായി പല ജീവികളിലൂടെയും പരിണമിച്ചുണ്ടായതാണ് ഇന്നു കാണുന്ന മനുഷ്യൻ. നമ്മുടെ ശരീരത്തിൻ്റെ ഘടന മാത്രമല്ല, മനസ്സിൻ്റെ … Read more

ജീവിതം എന്ന അനുഭവം

“ജീവിതം എന്ന യാത്രയെ ആഘോഷമാക്കുക” (“celebrate the journey of life”) എന്നൊരു പ്രയോഗം പലയിടത്തും കേട്ടിട്ടുണ്ട്. എന്നാൽ നമുക്കതിന് പലപ്പോഴും കഴിയാറില്ല. അതിന്‍റെ കാരണങ്ങൾ വഴിയേ പറയാം. ജീവിതത്തെപ്പറ്റി വ്യക്തമായി മനസ്സിലാക്കിത്തരാൻ സയൻസിനോ ഫിലോസഫിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അതിൻ്റെ കാരണം ലളിതമാണ് – ഒരു ജന്മത്തിനു ശേഷം മനുഷ്യർക്കെന്തു സംഭവിക്കുന്നു എന്ന് പറഞ്ഞുതരാൻ ‘അനുഭവസ്ഥർ’ ആരും നമ്മുടെയടുത്തേക്ക് തിരിച്ചു വരുന്നില്ല! ജനനത്തിനു മുമ്പ് നമ്മളെവിടെയായിരുന്നു എന്ന കാര്യം മനസ്സിലാക്കിത്തരാനും നമുക്കാരുമില്ല. അപ്പോൾ ജീവിതം … Read more

ഒരു ഇല്ലാക്കഥയും, അതിലെ ചില സത്യങ്ങളും

‘ഛായാമുഖി’ എന്നു കേട്ടിട്ടുണ്ടോ? ആ പേരുള്ള വളരെ പ്രത്യേകതയുള്ള ഒരു കണ്ണാടിയുണ്ടായിരുന്നത്രേ മഹാഭാരതത്തിൽ. അതിലാരെങ്കിലും നോക്കിയാൽ അവരുടെ സ്വന്തം പ്രതിബിംബമായിരിക്കില്ല കാണുന്നത് – പകരം അവർ ഏറ്റവുമധികം പ്രണയിക്കുന്നയാളുടെ മുഖമായിരിക്കും തെളിഞ്ഞുവരിക. ചിലതൊക്കെ ഇവിടെ ചിന്തിക്കാനുണ്ട്. താല്കാലികമായി പ്രണയം മനസ്സിലില്ലാത്ത ആളുകളുണ്ടാവുമെങ്കിലും, ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്ത ആരെങ്കിലും കാണുമോ ഈ ഭൂമുഖത്ത്? അതുണ്ടാവാൻ പ്രയാസമാണ്. മനസ്സിൽ തോന്നുന്ന പ്രണയം ആരോടും തുറന്നു പറയാൻ ധൈര്യമുള്ളവരോ? അവരെയും കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അപ്പോൾ ഛായാമുഖി വളരെ സൂക്ഷിച്ചേ കൈകാര്യം ചെയ്യാൻ … Read more

നിർമ്മല പ്രണയം

കണ്ടു മറന്നൊരാ മുഖമിന്നു വീണ്ടുമേ അറിയാതെ മുന്നിൽ കടന്നു വന്നു പതറാതെ തളരാതെ നെഞ്ചിടിപ്പിടറാതെ കൺപീലി നനയാതെ നോക്കിനിന്നു കാലത്തിൻ കളിവഞ്ചി തത്തിക്കളിക്കുന്നു ഓർമ്മതൻ ഓളപ്പരപ്പുകളിൽ കെട്ടുപൊട്ടിപ്പോയ പട്ടം കണക്കെയീ മനമങ്ങു പൊങ്ങിപ്പറന്നിടുന്നു ഒത്തൊരുമിച്ചു നടന്നൊരാ കാലത്തിൻ സൗരഭ്യമെങ്ങും നിറഞ്ഞപോലെ കൊച്ചുപിണക്കങ്ങൾ തഴുകിയുറക്കിയ നൊമ്പരപ്പൂക്കൾ വിരിഞ്ഞപോലെ കുളിരായി പിന്നെ കനലായ് വളർന്നൊരാ കുയിൽനാദമപ്പോൾ ഒഴുകിവന്നു കമ്പികൾ പൊട്ടിയ ഹൃദയത്തിൻ തംബുരു ശ്രുതി ചേർത്തിടാതെ മറഞ്ഞുനിന്നു എന്തു വിളിക്കണം എന്തു പറയണം എന്നോർത്തു നേരം കടന്നുപോയി വാക്കുകളില്ലല്ലോ നിർമ്മലപ്രണയത്തിൻ … Read more

കർമ്മബന്ധം

എവിടെ നിന്ന് തുടങ്ങണം? ഐസക്ക് ന്യൂട്ടനിൽ നിന്നോ അതോ മഹാകവി ഉള്ളൂരിൽ നിന്നോ? ആർഷഭാരതത്തിലെ ചിന്താധാരകൾ കയറിച്ചെല്ലാത്ത ഇടമില്ലെന്നാണ് സങ്കല്പം.  എന്നാൽ നമ്മുടെ പുരാണങ്ങളിൽ ഒരിക്കലും സ്ഥാനം പിടിക്കാനിടയില്ലാത്ത ന്യൂട്ടനിൽ നിന്നു തന്നെ തുടങ്ങാം. അദ്ദേഹത്തിൻ്റെ മൂന്നാം ചലനനിയമം ഇതാണ് – ”For every action there is an equal and opposite reaction.” ഇത് മലയാളത്തിലെഴുതാതെ ഇംഗ്ലീഷിൽ തന്നെ എഴുതിയതിനും ഒരു കാരണമുണ്ട്. ന്യൂട്ടൻ്റെ വിഷയം ഊർജ്ജതന്ത്രം (physics) ആണെന്ന് നമുക്കറിയാം. ഫിസിക്സിൻ്റെ തനതായ … Read more