Grab your copies!Bundle discounts available!Contact us for Book shops  discounts !

ഗീതാധ്യായം 5: കര്‍മ്മസന്യാസയോഗം

കര്‍മ്മസന്യാസത്തെയും കര്‍മ്മയോഗത്തെയും കുറിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അവയിലേതാണ് ശ്രേഷ്ഠം എന്ന അര്‍ജ്ജുനന്‍റെ ചോദ്യത്തിന് കൃഷ്ണന്‍റെ നേരിട്ടുള്ള മറുപടി ഇങ്ങനെ: രണ്ടും ശ്രേയസ്കരങ്ങളെങ്കിലും കര്‍മ്മസന്യാസത്തേക്കാള്‍ കര്‍മ്മയോഗം തന്നെ വിശിഷ്ടം! എന്നാല്‍, ഒന്നിനോടും രാഗമോ ദ്വേഷമോ ഇല്ലാതെയിരിക്കുന്നവന്‍ നിത്യസന്ന്യാസി തന്നെയാണ്. ജ്ഞാനമാര്‍ഗ്ഗമായ സാംഖ്യവും കര്‍മ്മമാര്‍ഗ്ഗമായ യോഗവും രണ്ടെന്നത് ബാലിശമായ ചിന്തയാണ്. രണ്ടിന്‍റെയും ലക്ഷ്യവും പരിസമാപ്തിയും ഒന്നു തന്നെ എന്നതാണ് ശരിയായ ദര്‍ശനം. കര്‍മ്മയോഗത്തിലൂടെയല്ലാത്ത സന്യാസം പ്രയാസകരമാണ്. മറിച്ച്, കര്‍മ്മയോഗത്താല്‍ ശുദ്ധരായവര്‍ പ്രവൃത്തിനിരതരായാലും കര്‍മ്മത്താല്‍ ബന്ധിക്കപ്പെടുന്നില്ല. ആത്മജ്ഞാനിയായ യോഗി ആത്മശുദ്ധിക്കായി ഇന്ദ്രിയങ്ങളാല്‍ … Read more

ഗീതാധ്യായം 4: ജ്ഞാനകര്‍മ്മസന്യാസയോഗം

കര്‍മ്മങ്ങള്‍ ഉപേക്ഷിച്ചല്ല, സത്യജ്ഞാനത്തിലുറച്ച നിഷ്കാമ കര്‍മ്മത്തിലൂടെയാണ് കര്‍മ്മസന്യാസം സാധിക്കേണ്ടതെന്ന കഴിഞ്ഞ അധ്യായത്തിലെ പ്രഖ്യാപനത്തെയാണ് കൃഷ്ണന്‍ ഈ ആധ്യായത്തില്‍ വിശദമാക്കുന്നത്. അതീവ രഹസ്യവും (എളുപ്പത്തില്‍ എല്ലാവര്‍ക്കും ലഭ്യമാകുന്നതല്ലെന്ന സൂചന) അത്യുത്തമവുമായ അറിവായ ആ യോഗവിദ്യയെക്കുറിച്ചാണ് പ്രതിപാദ്യം: സൂര്യന് ഞാന്‍ നല്‍കിയ ഈ യോഗവിദ്യ മനുവിനും ഇക്ഷ്വാകുവിനും പകര്‍ന്ന് കിട്ടി. പരമ്പരയായി രാജര്‍ഷികളും അറിഞ്ഞ ഈ വിദ്യ, കാലാന്തരത്തില്‍ നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആ രഹസ്യവും ഉത്തമവുമായ അറിവാണ് എന്‍റെ ഭക്തനും സുഹൃത്തുമായ നിനക്ക് ഞാന്‍ പറഞ്ഞു തരുന്നത്. സൂര്യനുണ്ടായി എത്രയോ … Read more

ഗീതാധ്യായം 3: കര്‍മ്മയോഗം

ജ്ഞാനമാണോ കര്‍മ്മമാണോ കൂടുതല്‍ ഉത്തമം എന്നൊന്നു വ്യക്തമായി പറയൂ – എന്ന അര്‍ജ്ജുനന്‍റെ ആവശ്യത്തിനു മറുപടിയായി കൃഷ്ണന്‍ ഇങ്ങനെ പറയുന്നു: ലോകത്തില്‍ ജ്ഞാനികളുടെ മാര്‍ഗ്ഗമായ ജ്ഞാനയോഗവും യോഗികളുടെ കര്‍മ്മമാര്‍ഗ്ഗമായ കര്‍മ്മയോഗവുമായി രണ്ട് നിഷ്ഠകളുണ്ട്. കര്‍മ്മങ്ങള്‍ ഉപേക്ഷിച്ച് കര്‍മ്മവിമുക്തരാവില്ല, സിദ്ധി പ്രാപിക്കുകയുമില്ല. ഗുണങ്ങള്‍ക്കനുസരിച്ച കര്‍മ്മങ്ങള്‍ ചെയ്യാതെയിരിക്കാനുമാവില്ല. മനസ്സില്‍ വിഷയചിന്തകളിരിക്കേ, ബാഹ്യമായി ഇന്ദ്രിയങ്ങളെ കര്‍മ്മങ്ങളില്‍ നിന്നു നിയന്ത്രിക്കുന്നവര്‍ മിഥ്യാചരന്മാരാണ്. എന്നാല്‍, നിസ്സംഗരായി (കര്‍മ്മത്തൊടോ കര്‍മ്മഫലത്തോടോ ഒട്ടിച്ചേരാതെ) സ്വന്തം കര്‍മ്മങ്ങളില്‍ വ്യാപൃതരാവുന്ന യോഗികളാണ് ശ്രേഷ്ഠര്‍. അതുകൊണ്ട്, നിസ്സംഗനായി, ഒരു യജ്ഞമായി നിന്‍റെ … Read more

ഗീതാധ്യായം 2: സാംഖ്യയോഗം

അര്‍ജ്ജുനന്‍റെ തീരുമാനം മാറ്റിയെടുക്കാന്‍ കൃഷ്ണന്‍ ഇത്തരമൊരു മൌഢ്യം നിനക്കു ചേരില്ലെന്നും മറ്റും പറഞ്ഞു നോക്കിയിട്ടും,  തന്‍റെ തീരുമാനത്തിലുറച്ചു നില്‍ക്കാന്‍ ഭീഷ്മാചാര്യരെപ്പോലെയുള്ളവരെയും ഗുരുജനങ്ങളെയുമൊക്കെ വധിക്കുന്നതെങ്ങനെ, തുടങ്ങിയ വാദങ്ങള്‍ അര്‍ജ്ജുനന്‍ തുടര്‍ന്നും നിരത്തുന്നുണ്ട്. എന്നാല്‍ ഒരു ഘട്ടത്തില്‍ ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ച് താന്‍ ആശയക്കുഴപ്പത്തിലാണെന്നും ആശയക്കുഴപ്പത്തിലാണെന്നും തന്‍റെ ശിഷ്യത്വം സ്വീകരിച്ചു തന്നെ ഉപദേശിക്കണമെന്നും, അതു വരെ താന്‍ യുദ്ധം ചെയ്യുന്നില്ലെന്നും പറയുന്നതോടെ, കൃഷ്ണന്‍ തന്‍റെ ഗീതോപദേശം ആരംഭിക്കുകയായി. – (അധ്യായം രണ്ട്; ശ്ലോകങ്ങള്‍ 1-10) രണ്ടാം അധ്യായത്തിലെ പതിനൊന്നാം ശ്ലോകം മുതല്‍ ശ്രീ … Read more

ഗീതാധ്യായം 1: അര്‍ജ്ജുന വിഷാദ യോഗം

ഇത് ഗീതയുടെ അധ്യായങ്ങളെ അദ്വൈത ദര്‍ശനത്തിലൂന്നിയ വായനയിലൂടെ സംഗ്രഹിക്കാനുള്ള ശ്രമമാണ്. ഓരോ ശ്ലോകങ്ങളായെടുത്തുള്ള തര്‍ജ്ജമയോ, അനുവാദമോ, വ്യാഖ്യാനമോ, വിവരണമോ അല്ല. അര്‍ജ്ജുനവിഷാദയോഗം എന്ന ഒന്നാമധ്യായത്തിന്‍റെ സംഗ്രഹം ഇതില്‍ ഉള്‍പ്പെടുത്തുന്നു. തുടര്‍ന്നുള്ള അധ്യായങ്ങള്‍ വഴിയേ സംഗ്രഹിക്കാം. കുരുക്ഷേത്ര യുദ്ധ ആരംഭം കുറിച്ച് ശംഖനാദം മുഴക്കുന്ന കൌരവ-പാണ്ഡവ സേനകളെക്കുറിച്ചു സഞ്ജയന്‍ ധൃതരാഷ്ട്രരോട് വിവരിക്കുന്നിടത്താണ് ഗീതയുടെ ഒന്നാം അധ്യായം തുടങ്ങുന്നത്. യുദ്ധത്തിനൊരുങ്ങി ഇരു ഭാഗത്തു നില്‍ക്കുന്ന സേനകളെ ഒന്നു വീക്ഷിക്കുവാനുള്ള അര്‍ജ്ജുനന്‍റ ആഗ്രഹപ്രകാരം കൃഷ്ണന്‍ തന്‍റെ രഥം രണാംഗണ മധ്യത്തിലേക്ക് നിറുത്തുന്നു. … Read more